Skip to main content

എൻ രാധാകൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ




പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ സമുന്നത നേതാവും എഴുത്തുകാരനുമായ എൻ.രാധാകൃഷ്ണൻ നായരുടെ വിയോഗത്തിൽ സംഘം അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.


ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ, ദീർഘകാലമായി പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ അദ്ദേഹമുണ്ട്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പുരോഗമന

കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്. സംഘത്തിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറി,

സംസ്ഥാന സെക്രട്ടറി എന്ന നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. സാമൂഹ്യപ്രതിബദ്ധതയുടെ

സൗന്ദര്യം എഴുത്തിൽ

ഉയർത്തിപ്പിടിച്ചു.

സാഹിത്യ കലാനിരൂപണങ്ങളിലുടനീളം മനുഷ്യസ്നേഹത്തിൻ്റെ സന്ദേശമാണ് മുന്നോട്ടു വെച്ചത്.

വിഭജനത്തിൻ്റെയും, വിദ്വേഷത്തിൻ്റെയും ഫാസിസ്റ്റ് രാഷ്ടീയത്തിനെതിരെയുള്ള സർഗാത്മക പോരാട്ടങ്ങളിൽ അദ്ദേഹം നേതൃനിരയിൽ അടിയുറച്ചു നിന്നു.


കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി മികച്ച പ്രവർത്തനമാണ് രാധാകൃഷ്ണൻ നായർ

നടത്തിയത്. അക്കാദമിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം കൂടുതൽ ജനകീയമാക്കി. ഇറ്റ്ഫോക്ക് അടക്കമുള്ള നാടകോത്സവങ്ങൾ, സംഗീത - നൃത്തോത്സവങ്ങൾ തുടങ്ങിയവ മലയാളിയുടെ പ്രിയപ്പെട്ട

സാംസ്കാരികാനുഭവമായി

മാറ്റാൻ എൻ രാധാകൃഷ്ണൻ നായരുടെ സർഗാത്മക നേതൃത്വം

പ്രധാന പങ്ക് വഹിച്ചു. കലാകാരന്മാർക്കുള്ള വിവിധ ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി. കേരള കലാമണ്ഡലം സെക്രട്ടറിയായും അദ്ദേഹം

കലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി.


ആത്മബലിയുടെ ആവിഷ്കാരം

തുടങ്ങിയ നിരൂപണ ഗ്രന്ഥങ്ങൾ പ്രധാനമാണ്. മലയാള കലാഭാവനയെ സൂക്ഷ്മമായി വിലയിരുത്തുന്ന

അദ്ദേഹത്തിൻ്റെ എഴുത്തുകൾക്ക് മലയാള സാഹിത്യ രംഗത്ത് സവിശേഷ പ്രാധാന്യമുണ്ട്


എൻ രാധാകൃഷ്ണൻനായർക്ക്

ആദരാഞ്ജലികൾ

 

Comments

Popular posts from this blog

കദളീ വനഹൃദയ നീഡത്തിൽ

  കദളീ വനഹൃദയ നീഡത്തിൽ   ജനുവരി 13, 14, -2024  ഡോ . എന്‍ പി വിജയന്‍               സംസ്കൃത പഠനം പൂർത്തിയാക്കാൻ കൽക്കത്തയിൽ പോയ കുമാരനാശാൻ തിരിച്ച് മലയാളക്കരയിൽ എത്തിയപ്പോൾ " സഹോദരൻ " എന്ന പത്രത്തിനു വേണ്ടി "പരിവർത്തനം "എന്ന ഒരു കവിതയെഴുതി ..... സമത്വ മേകലക്ഷ്യമേവരും സ്വതന്ത്രരെന്നു മേ സമക്ഷമീ ത്തമസ്സകറ്റി യോതി ലോകമാകവേ ക്രമപ്പെടുത്തിടുന്ന നിന്റെ ഘോരമാം കൃപയ്ക്കുഞ്ഞാൻ നമസ്ക്കരിപ്പു ദേവ പോക പോക നിൻ വഴിക്കു നീ.      ഈ കവിതയിലെ സൂര്യൻ സഹോദര പ്രസ്ഥാനമാണ്. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ കേരളം നടത്തിയ പോരാട്ടത്തിന്റെ കാലം ഒരു നൂററാണ്ട് പിന്നിടുകയാണ്. സംസ്കൃതം പഠിക്കാൻ ഗുരുദേവൻ ഡോ: പൽപ്പുവിന്റെ അടുത്ത് പറഞ്ഞയച്ച യുവാവായിരുന്നു കുമാരനാശൻ , മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമിതുകളി നിങ്ങളെത്താൻ. എന്ന ആചാര കേരളം സൈബർ കാലത്തേക്ക് മാറിയെങ്കിലും മത പുനരുജ്ജീവനവും അന്ധവിശ്വാസങ്ങളും പാടെ തുടച്ചുനീക്കാനായില്ല. അതേസമയം പുരാവൃത്തങ്ങളെയും മതബോധത്തേയും പുത്തൻ സാങ്കേതിക ജ്ഞാനമണ്ഡലത്തോട് സംയോജിപ്പിച്ചു കൊണ്ടുള്ള മത വർഗ്ഗീയ ഭരണം മതത്തേയും രാഷ്ട്രീയത്തെയു

"വായനക്കാരൻ എം ടി” വായിക്കുമ്പോൾ

" വായനക്കാരൻ എം ടി” വായിക്കുമ്പോൾ   ഡോ.കെ.വി.സജീവൻ                                           സാഹിത്യ നിരൂപണത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരനാണ് ഇ.പി.രാജഗോപാലൻ. സാംസ്കാരിക വിമർശനത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വ്യത്യസ്തമായ നോട്ടങ്ങളിലൂടെ വായനയുടെ ഫലങ്ങൾ ആവിഷ്കരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. സൈദ്ധാന്തികമായ പിടിവാശികളിലല്ല , എഴുത്തിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങളിലാണ് ശ്രദ്ധ. ചരിത്രം , സംസ്‌കാരം , നാടോടി വിജ്ഞാനീയം ഇങ്ങനെ പലമാതിരി വ്യവഹാര രൂപങ്ങളിലൂടെയുള്ള വായനക്കാരൻ്റെ നോട്ടങ്ങളാണ് ഇ പി നിരൂപണങ്ങളിൽ പൊതുവെ തെളിഞ്ഞു കാണുന്നത്.      ഇ.പിയുടെ പുതിയ പുസ്തകം" വായനക്കാരൻ എം ടി " സവിശേഷമായ മറ്റൊരു നോട്ടമാണ്.ഈ മട്ടിലൊരു ശ്രമം ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യമായാണ്‌. ഒരെഴുത്തുകാരൻ്റെ വായനാ ജീവിതത്തെയാണ് ഈ പുസ്തകത്തിൽ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. മലയാളത്തിലെ വലിയ വായനക്കാരനെന്ന്പുകൾപെറ്റ എം.ടിയുടെ വായന ജീവിതമാണ് ഇവിടെ പ്രമേയം. വായനയെ ജീവശ്വാസം പോലെ കൊണ്ടു നടക്കുന്ന മനുഷ്യർക്കെല്ലാം എം.ടിയുടെ വായനജീവിതം ഒരൽഭുതമാണ്. ലോകത്തെവിടെ പുതിയ പുസ്തകങ്ങളിറങ

തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല

  തസ്റാക്കിലെ ആവിഷ്ക്കാര ശിൽപ്പശാല                                              ഡോ എന്‍ പി വിജയന്‍            ഒത്തുചേരലിൻ്റെ അഗാധതയിൽ രാഗാർദ്രമാകുന്ന അക്ഷരമുത്തുകൾ കൊണ്ട് താളനിബദ്ധമായ ദിനരാത്രങ്ങൾ സമ്മാനിച്ചതായിരുന്നു ഒ.വി.വിജയൻ സ്മാരകത്തിലെ ഒത്തുചേരൽ. പ്രകൃതിയുടെ ചാരുതയിൽ , നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലതസ്റാക്കിൽ ഔപചാരികതയുടെ പരിവേഷങ്ങളൊന്നുമില്ല. സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ , വർക്കിംഗ് സെക്രട്ടറി എം.കെ. മനോഹരൻ ഗോകുലേന്ദ്രൻ , സ്മാരക മന്ദിരത്തിൻ്റെ ഊടും പാവുമായ ടി. ആർ അജയൻ , ക്യാമ്പ് ഡയരക്ടർ കരിവെള്ളൂർ മുരളി ഒപ്പം സംഘാടക സമിതിയും സംസ്ഥാന നേതാക്കളും 14 ജില്ലകളിൽ നിന്ന് സംഗമിച്ച വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ചവരുമായിരുന്നു ക്യാമ്പിലെ   അന്തേവാസികൾ        സാഹിത്യകൃതികൾ ആത്മാവിഷ്ക്കാരം തന്നെ. എന്നാൽ ആത്മീയാവിഷ്ക്കാരത്തിൻ്റെ നൂതനത്വം കൊണ്ടും സമന്വയ രീതികൊണ്ടും മലയാളത്തിന് അസാധാരണമായ സൗന്ദര്യം പകർന്നു തന്ന മനുഷ്യനാണദ്ദേഹം ' . ഖസാക്കിൻ്റെ ഇതിഹാസം പതിപ്പുകളുടെ ഇതിഹാസമാകുന്നതങ്ങനെയാണ്. എന്നാൽ ഗുരുസാഗരമാണ് സംവാദമണ്ഡലത്തിൽ   വരേണ്ടത്      സൗന്ദര്യശാസ്ത്രത്തെ