പ്രസിദ്ധനും പ്രതിഭാശാലിയുമായ നർത്തകനാണ് ആർ.എൽ.വി.രാമകൃഷ്ണൻ. നിരന്തരമായ പരിശീലനവും ഗവേഷണവും ആവിഷ്ക്കാരവും കൊണ്ട് മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന് അദ്ദേഹം നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്. മഹാനായ ആ കലാകാരനെതിരെ തിരുവനന്തപുരത്ത് ഡാൻസ് സ്കൂൾ നടത്തുന്ന ഒരു സ്ത്രി അത്യന്തം മോശമായ രീതിയിൽ ആക്ഷേപം പ്രകടനം നടത്തിയിരിക്കുന്നു. "കലാമണ്ഡലം സത്യഭാമ" എന്ന പേരിലാണത്രെ അവർ അറിയപ്പെടുന്നത്. ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ യശസ്സിനെയാണ് വാസ്തവത്തിൽ അവർ കളങ്കപ്പെടുന്നത്. നിറം, സൗന്ദര്യം എന്നിവയെ സംബന്ധിച്ച് ചാതുർവർണ്ണ്യ - ജാതിമേധാവിത്ത നിലപാടുകളാണ് ഈ സ്ത്രീയെ നയിക്കുന്നത് എന്നതിൽ സംശയമില്ല. അതുപയോഗിച്ചാണ് രാമകൃഷ്ണനെ ഇവർ ആക്ഷേപിക്കുന്നത്. ഇത് തികഞ്ഞ ജാതി-വംശീയ അധിക്ഷേപമാണ്. ഈ സ്ത്രി ഒരാളല്ല. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദമാണ് ഇക്കൂട്ടരെ നയിക്കുന്നത്. അതിശക്തമായ പ്രതിഷേധമുയർത്താൻ കലാപ്രവർത്തകരും ആസ്വാദകരും മുന്നിൽ വരണം. ഈ സ്ത്രീക്കെതിരെ ജാത്യാധിക്ഷേപത്തിൻ്റെ പേരിൽ കേസെടുക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥ
പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ സമുന്നത നേതാവും എഴുത്തുകാരനുമായ എൻ.രാധാകൃഷ്ണൻ നായരുടെ വിയോഗത്തിൽ സംഘം അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റെ കാലം മുതൽ, ദീർഘകാലമായി പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ മുൻനിരയിൽ അദ്ദേഹമുണ്ട്. സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്നുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണ്. സംഘത്തിൻ്റെ പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്ന നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. സാമൂഹ്യപ്രതിബദ്ധതയുടെ സൗന്ദര്യം എഴുത്തിൽ ഉയർത്തിപ്പിടിച്ചു. സാഹിത്യ കലാനിരൂപണങ്ങളിലുടനീളം മനുഷ്യസ്നേഹത്തിൻ്റെ സന്ദേശമാണ് മുന്നോട്ടു വെച്ചത്. വിഭജനത്തിൻ്റെയും, വിദ്വേഷത്തിൻ്റെയും ഫാസിസ്റ്റ് രാഷ്ടീയത്തിനെതിരെയുള്ള സർഗാത്മക പോരാട്ടങ്ങളിൽ അദ്ദേഹം നേതൃനിരയിൽ അടിയുറച്ചു നിന്നു. കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായി മികച്ച പ്രവർത്തനമാണ് രാധാകൃഷ്ണൻ നായർ നടത്തിയത്. അക്കാദമിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം കൂടുതൽ ജനകീയമാക്കി. ഇറ്റ്ഫോക്ക് അടക്കമുള്ള നാടകോത്സവങ്ങൾ, സംഗീത - നൃത്തോത്സവങ്ങൾ തുടങ്ങിയവ മലയാളിയുടെ പ്രിയപ്പെട്ട സാംസ്കാരികാനുഭവ