Skip to main content

ആർ എൽ വി രാമകൃഷ്ണനെതിരായ ജാത്യാധിക്ഷേപത്തിൽ പ്രതിഷേധിക്കുക



പ്രസിദ്ധനും പ്രതിഭാശാലിയുമായ നർത്തകനാണ് ആർ.എൽ.വി.രാമകൃഷ്ണൻ. നിരന്തരമായ പരിശീലനവും ഗവേഷണവും ആവിഷ്ക്കാരവും കൊണ്ട് മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന് അദ്ദേഹം നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്. മഹാനായ ആ കലാകാരനെതിരെ തിരുവനന്തപുരത്ത് ഡാൻസ് സ്കൂൾ നടത്തുന്ന ഒരു സ്ത്രി അത്യന്തം മോശമായ രീതിയിൽ ആക്ഷേപം പ്രകടനം നടത്തിയിരിക്കുന്നു. "കലാമണ്ഡലം സത്യഭാമ" എന്ന പേരിലാണത്രെ അവർ അറിയപ്പെടുന്നത്. ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ യശസ്സിനെയാണ് വാസ്തവത്തിൽ അവർ കളങ്കപ്പെടുന്നത്.


നിറം, സൗന്ദര്യം എന്നിവയെ സംബന്ധിച്ച് ചാതുർവർണ്ണ്യ - ജാതിമേധാവിത്ത നിലപാടുകളാണ് ഈ സ്ത്രീയെ നയിക്കുന്നത് എന്നതിൽ സംശയമില്ല. അതുപയോഗിച്ചാണ് രാമകൃഷ്ണനെ ഇവർ ആക്ഷേപിക്കുന്നത്. ഇത് തികഞ്ഞ ജാതി-വംശീയ അധിക്ഷേപമാണ്. ഈ സ്ത്രി ഒരാളല്ല. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദമാണ് ഇക്കൂട്ടരെ നയിക്കുന്നത്. അതിശക്തമായ പ്രതിഷേധമുയർത്താൻ കലാപ്രവർത്തകരും ആസ്വാദകരും മുന്നിൽ വരണം.


ഈ സ്ത്രീക്കെതിരെ ജാത്യാധിക്ഷേപത്തിൻ്റെ പേരിൽ കേസെടുക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. യാഥാസ്ഥിതിക ജാതി മേധാവിത്ത പക്ഷത്തുനിന്നുള്ള എല്ലാവിധ പ്രതിസന്ധികളേയും അതിജീവിച്ചു മുന്നോട്ടു പോവുന്ന പ്രിയപ്പെട്ട കലാകാരൻ ആർ.എൽ.വി.രാമകൃഷ്ണനെ അഭിവാദ്യം ചെയ്യുന്നു.


Comments

Popular posts from this blog

ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന്

  പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരം ഹുസൈൻ താമരക്കുളത്തിന് ഹുസൈൻ താമരക്കുളം ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ താമരക്കുളം സ്വദേശിയാണ് ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളുമെഴുതുന്നു. 2024 മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ ജേതാവുമാണ്. കോഴിക്കോട് ജാമിഅ: മർകസിൽ മതപഠനവും ഡൽഹി ഹംദർദിൽ പി.ജി പഠനവും നടത്തുന്നു. അബ്ദുൽ ജലീൽ , നസീമ എന്നിവരാണ് മാതാപിതാക്കൾ. പുരസ്കാര വിതരണവും തിരുമുമ്പ് അനുസ്മരണവും 2024 ഡിസംബർ 24 ന് വൈകീട്ട് 5 മണിക്ക് നടക്കാവ് വെച്ച് നട ക്കും കരിവെള്ളൂർ മുരളി പരിപാടി ഉദ്ഘാടനം ചെയ്യും.

പിജി വായനക്കൂട്ടം -എന്റെ സ്ത്രീയറിവുകൾ പുസ്തക ചർച്ച

  പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിജി വായനക്കൂട്ടം പ്രതിമാസ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഇപി .രാജഗോപാലൻ എഴുതിയ എന്റെ സ്ത്രീയറിവുകൾ എന്ന പുസ്തകമാണ് വെള്ളച്ചാൽ എ കെ ജി മന്ദിരത്തിൽ വെച്ച് ചർച്ച ചെയ്തത്. അനീഷ് വെങ്ങാട്ട് പുസ്തക ചർച്ച അവതരിപ്പിച്ചു. ഡോ കെവി സജീവൻ, ടി ബിന്ദു, എൻ കെ ജയദീപ്, സി വിജയൻ, പിപി അനിൽകുമാർ എന്നിവർ സംസാരിച്ചു. എഴുത്തിന്റെ വഴികളെ പറ്റി ഇ പി രാജഗോപാലൻ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും ഇ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മ സ്വരലയ വെള്ളച്ചാലിന്റെ വയലാർ ഗാനസന്ധ്യയും അരങ്ങേറി

നടന്നു പോകുന്ന വാക്ക്

  മലയാള നിരൂപണത്തിലെ വേറിട്ട ശബ്ദമാണ് ഇ.പി.രാജഗോപാലൻ.സാംസ്കാരിക നിരൂപണത്തിൽ പുതുവഴികളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം പ്രഭാഷകനായും സാംസ്കാരിക സംഘാടകനായും നാല് ദശകങ്ങളായി കർമ്മനിരതനാണ്. വിവിധ വിഭാഗങ്ങളിലായി നാല്പതോളം പുസ്തകങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതിയംഗമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വായനയിലെ സർഗ്ഗാത്മകതയെ പ്രഥമസ്ഥാനത്ത് നിലനിർത്തുന്ന നിരൂപണമെഴുത്തിൽ നിരന്തരം ജാഗ്രത കാണിക്കുന്ന എഴുത്തുകാരനാണ് ഇ.പി.. ഭാഷയുടെ സാധ്യതയെ പുതുകാല സാഹചര്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കുന്നതിലൂടെ എഴുത്തിനെ സർഗ്ഗാത്മകവും സംവാദാത്മകവുമാക്കി .പ്രഭാഷണങ്ങളിലൂടെ സാംസ്കാരിക സദസ്സുകളിൽ ചിന്തയുടെ പുതിയ വെളിച്ചമായി. ഇ പി രാജഗോപാലൻ്റെ സാംസ്കാരിക ജീവിതത്തെ പൊതുവായും എഴുത്തു വഴികളെ വിശേഷിച്ചും ചർച്ച ചെയ്യാനുള്ള വേദിയൊരുക്കിയിരിക്കുകയാണ് കാസറഗോഡ് ജില്ലയിലെ പുരോഗമന കലാസാഹിത്യ സംഘം. 2024 ഡിസംബർ 14 ന് കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ “നടന്നു പോകുന്ന വാക്ക്.. ഇ.പി.രാജഗോപാലൻ്റെ എഴുത്തു വഴികൾ” എന്ന ശീർഷകത്തിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവം സംഘടിപ്പിച്ചു. മലയാളത്തിലെ പ്രമുഖ...