Skip to main content

കേരളം എന്ന മാനവികത

 പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളം എന്ന മാനവികത ക്യാമ്പയിൻ ന്റെ ഏരിയ തല ഉദ്ഘാടനവും സഫ്‌ദർ ഹാശ്മി അനുസ്മരണവും സംഘടിപ്പിച്ചു. ഇടയിലക്കാട് നവോദയ വായന ശാല പരിസരത്ത് നടന്ന പരിപാടി പുകസ ജില്ലാ കമ്മിറ്റി അംഗം ഡോ. വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിവി സജീവൻ, ഡോ കെവി സജീവൻ, സി വിജയൻ എന്നിവർ സംസാരിച്ചു. ഉമേഷ്‌ പിലിക്കോട് സ്വാഗതവും കെ കെ ബ്രഷ്നേവ് നന്ദിയും പറഞ്ഞു. എൻ രവീന്ദ്രൻ അധ്യക്ഷനായി. പുകസ ഇടയിലക്കാട് യൂണിറ്റിലെ കലാകാരൻമാരുടെ ഗാനാലാപനവും നടന്നു.

 








 

Comments

Popular posts from this blog

ഭരണഘടനയുടെ ആമുഖ വായന

    പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖ വായന സംഘടിപ്പിച്ചു ഭരണഘടന പ്രകാരം ഇന്ത്യ മതേതര രാഷ്ട്രമാണെന്നിരിക്കെ ഒരു മത വിഭാഗത്തിന്റെ ആരാധനാലയ പ്രതിഷ്ഠ യ്ക്ക് ഇന്ത്യയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കാകെ അവധി കൊടുത്തു പരിപാടി ആഘോഷിക്കാൻ പറയുന്നതും ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്ന പ്രധാനമന്ത്രി തന്നെ ഇതിനു നേതൃത്വം നൽകുന്നതും ഭരണഘടനയോടുള്ള വെല്ലുവിളി ആണ്. ഇതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് പുകസ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയിലെ യുണിറ്റുകളിൽ ജനുവരി 22 ന് ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിഷേധിച്ചു. ഇളമ്പച്ചി യിൽ ഏരിയ സെക്രട്ടറി ഉമേഷ്‌ പിലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ടിവി വിനോദ് അധ്യക്ഷനായി. കെ കനേഷ്, എംകെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇയ്യക്കാട് കെവി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു കെ തമ്പാൻ അധ്യക്ഷനായി മനോജ്‌ മാസ്റ്റർ സംസാരിച്ചു. കരപ്പാത്ത് വി സുലോചന ഉദ്ഘാടനം ചെയ്തു കെപി മാധവൻ കെപി രാജീവൻ എംപി സുനിൽ, ടി വി അജേഷ് എന്നിവർ സംസാരിച്ചു. വെള്ളച്ചാലിൽ ഇ കുഞ്ഞികൃഷ്ണൻ ചന്ദ്രമോഹനൻ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് സി നാരായണൻ, സി പ്രദീപൻ എന്നിവർ ...

ചണ്ഡാലഭിക്ഷുകി പുസ്തക ചര്‍ച്ച

 

പിജി വായനക്കൂട്ടം ഏരിയ തല ഉദ്ഘാടനവും പുസ്തക ചര്‍ച്ചയും

     പുകസ തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പിജി വായനക്കൂട്ടത്തിന്റെ ഉദ്ഘാടനം പുകസ സംസ്ഥാന വൈസ് പ്രസിഡന്റ് ഇപി രാജഗോപാലൻ നിർവഹിച്ചു. എൻ രവീന്ദ്രൻ എഴുതിയ പിലിക്കോടിന്റെ ചരിത്രവും വർത്തമാനവും എന്ന പുസ്തകത്തെ അധികരിച്ചുള്ള ചർച്ചയും നടന്നു. ഡോ. കെവി സജീവൻ, സി എം മീനാകുമാരി, ദിനേശ് കൊടക്കാട്, എം വി രാധ, സി മനു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഉമേഷ്‌ പിലിക്കോട് സ്വാഗതം പറഞ്ഞു എൻ രവീന്ദ്രൻ അധ്യക്ഷനായി